Friday, 21 December 2012

ശമ്പളപരിഷ്‌കരണം അട്ടിമറിക്കാന്‍ അനുവദിക്കില്ല - കോട്ടാത്തല മോഹനന്‍

എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം പത്തു വര്‍ഷത്തിലൊരിക്കല്‍ മതിയെന്നതടക്കം എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ ശിപാര്‍ശയിലെ എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കില്ലെന്നും ഇതുസംബന്ധിച്ച് ആശങ്ക വേണെ്ടന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട് നിയമസഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്നു പ്രതിപക്ഷം വാക്കൗട്ട് നടത്തി. ശമ്പള പരിഷ്‌കരണം പത്തുവര്‍ഷത്തിലൊരിക്കല്‍ മതിയെന്നും ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്കു പകരം പുറംജോലി കരാര്‍ ഏര്‍പ്പെടുത്തണമെന്നുമുള്ള ശിപാര്‍ശ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ടുകൊണ്ട് എസ്.ശര്‍മ പറഞ്ഞു. സി. ദിവാകരന്‍, മാത്യു ടി.തോമസ്, എ.എ. അസീസ്, തോമസ് ചാണ്ടി എന്നിവരും സംസാരിച്ചു.

ഡോ.ബി.എ. പ്രകാശ് അധ്യക്ഷനായ എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയോടു സാമ്പത്തികസ്ഥിതിയുടെ അവലോകനം നടത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. '' സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികനില അവലോകനം ചെയ്യാന്‍ ഇതുപോലെ രണ്ടു സമിതികള്‍ നേരത്തേയും ഉണ്ടായിരുന്നു. 2010-11 കാലത്തെ സാമ്പത്തിക നിലയാണ് ഈ സമിതി അവലോകനം ചെയ്തത്. അവരുടെ അഭിപ്രായങ്ങളാണു റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുള്ളത്. കഴിഞ്ഞദിവസം നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുന്നതുവരെ, ആ അഭിപ്രായങ്ങളെക്കുറിച്ചു നിങ്ങളെപ്പോലെതന്നെ ഞാനും അജ്ഞനായിരുന്നു. സമിതിയുടെ നിര്‍ദേശങ്ങളെല്ലാം അംഗീകരിക്കേണ്ട കാര്യം സര്‍ക്കാരിനില്ല. നല്ലതുമാത്രം സ്വീകരിക്കും. അതുകൊണ്ടു ശമ്പള പരിഷ്‌കരണമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആര്‍ക്കും ആശങ്ക വേണ്ട.''മുഖ്യമന്ത്രി പറഞ്ഞു.
 
റിവ്യൂ കമ്മിറ്റി അധ്യക്ഷന്‍ ഡോ.ബി.എ. പ്രകാശ് കോണ്‍ഗ്രസിന്റെ നയങ്ങളാണു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന വാദത്തില്‍ കഴമ്പില്ല. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ധനകാര്യ മന്ത്രി എന്നിവരടങ്ങിയ സമിതിയാണു റിവ്യൂ കമ്മിറ്റി അധ്യക്ഷനെ നിയമിച്ചത്. പ്രതിപക്ഷ നേതാവ് നിര്‍ദേശിച്ച ഡോ.വി. നാഗരാജ നായിഡുവിനെ സമിതിയംഗമാക്കുകയും ചെയ്തിട്ടുണ്ട്. എല്‍ഡിഎഫിന്റെ കാലത്തു നിയമിക്കപ്പെട്ട എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റികളാണു പങ്കാളിത്ത പെന്‍ഷനെക്കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ നിര്‍ദേശങ്ങളിന്മേല്‍ തീരുമാനമെടുക്കേണ്ടതു സര്‍ക്കാരായതുകൊണ്ട് അന്നു ഞങ്ങള്‍ വിവാദമുണ്ടാക്കിയില്ല. ഇതുപോലുള്ള വിഷയങ്ങള്‍ അടിയന്തര പ്രമേയമാക്കുന്നതിനു മുമ്പ് തോമസ് ഐസക്കിനോടു ചോദിക്കാമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നയമല്ലെന്നു ധനമന്ത്രി കെ.എം. മാണി പറഞ്ഞു. ഇപ്പോള്‍ പ്രതിപക്ഷം ബഹളമുണ്ടാക്കുന്ന വിഷയങ്ങള്‍ കമ്മിറ്റിയുടെ ടേംസ് ഓഫ് റെഫറന്‍സില്‍ ഇല്ല. ഇതൊരു സ്റ്റാറ്റിയൂട്ടറി കമ്മിറ്റി മാത്രമാണെന്നും മാണി കൂട്ടിച്ചേര്‍ത്തു.

Wednesday, 12 December 2012

എന്‍ജിഒ അസോസിയേഷന്‍ അവകാശ പ്രചാരണ വാഹനജാഥ

എന്‍ജിഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നടത്തുന്ന അവകാശ പ്രചാരണ വാഹനജാഥയ്ക്ക് കുറവിലങ്ങാട് നല്‍കിയ സ്വീകരണത്തിന് ജാഥാ ക്യാപ്റ്റന്‍ ജില്ലാ പ്രസിഡന്റ് ബി. മോഹനചന്ദ്രന്‍ മറുപടി പ്രസംഗം നടത്തുന്നു.
കുറവിലങ്ങാട്: എന്‍ജിഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നടത്തുന്ന അവകാശ പ്രചാരണ വാഹനജാഥയ്ക്ക് കുറവിലങ്ങാടും കടുത്തുരുത്തിയിലും സ്വീകരണം നല്‍കി. ആദ്യ ദിനത്തെ ജാഥയുടെ സമാപനം കടുത്തുരുത്തിയില്‍ കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം മുന്‍ എം.എല്‍.എ. പി.എം. മാത്യു ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ ജില്ലാ പ്രസിഡന്റ് ബി. മോഹനചന്ദ്രന്‍, വൈസ് ക്യാപ്റ്റന്‍ ജില്ലാ സെക്രട്ടറി രഞ്ജു കെ. മാത്യു എന്നിവര്‍ മറുപടി പറഞ്ഞു. 
    കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് വി.എം. പോള്‍, അസോസിയേഷന്‍ നേതാക്കളായ കെ.എന്‍. ശങ്കരപ്പിള്ള, പി.ടി. ബാബു, ജി. പ്രകാശ് പുതിയാ പറമ്പില്‍, സഞ്ജയ് എസ്.നായര്‍, കെ.ആര്‍.ഗംഗാധരന്‍ നായര്‍, ടി.വി. രാജീവന്‍, അജി കുര്യന്‍, സ്റ്റാനി ജോണ്‍, അനൂപ് തോമസ്, ഗിരീഷ് കുമാര്‍, ഉഷാ കുമാരി ഒ.എം., മോഹന്‍ സി. ചെറിയാന്‍, ഒ.എം. മത്തായി, വി.എന്‍.ഗോപകുമാര്‍, സോണി എബ്രാഹം, കുഞ്ഞ് ഫാത്തിമ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളിലെ യോഗങ്ങളില്‍ പ്രസംഗിച്ചു.
     പങ്കാളിത്ത പെന്‍ഷന്‍ കാര്യത്തില്‍ മുഖ്യമന്ത്രി നല്കിയ ഉറപ്പുകള്‍ പാലിക്കുക, കേന്ദ്ര ആനുകൂല്യങ്ങള്‍ സംസ്ഥാന ജീവനക്കാര്‍ക്കും അനുവദിക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു 19-ന് സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിനു മുന്നോടിയായാണു പ്രചാരണ ജാഥ.
    ചങ്ങനാശേരിയില്‍
നിന്നാരംഭിച്ച ജാഥയ്ക്ക് കറുകച്ചാല്‍, പാമ്പാടി, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലും ബുധനാഴ്ച സ്വീകരണം നല്‍കി. വ്യാഴാഴ്ച വൈക്കം, തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, മെഡിക്കല്‍ കോളജ്, നാഗമ്പടം, കളക്ടറേറ്റ്, പിഡബ്‌ള്യുഡി കോംപ്ലക്‌സ്, പോളിടെക്‌നിക്, വയസ്‌കര, മിനി സിവില്‍സ്റ്റേഷന്‍ എന്നീ സ്ഥലങ്ങളില്‍ പര്യടനം നടത്തി വൈകുന്നേരം അഞ്ചിനു തിരുനക്കരയില്‍ സമാപിക്കും..
  

Monday, 10 December 2012

എന്‍ജിഒ അസോസിയേഷന്‍അവകാശ പ്രചാരണ വാഹനജാഥ

കോട്ടയം: എന്‍ജിഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നടത്തുന്ന അവകാശ പ്രചാരണ വാഹനജാഥ 12, 13 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. ജില്ലാ പ്രസിഡന്റ് ബി. മോഹനചന്ദ്രന്‍, ജില്ലാ സെക്രട്ടറി രഞ്ജു കെ. മാത്യു എന്നിവര്‍ ജാഥയ്ക്കു നേതൃത്വം നല്കും.
         പങ്കാളിത്ത പെന്‍ഷന്‍ കാര്യത്തില്‍ മുഖ്യമന്ത്രി നല്കിയ ഉറപ്പുകള്‍ പാലിക്കുക, കേന്ദ്ര ആനുകൂല്യങ്ങള്‍ സംസ്ഥാന ജീവനക്കാര്‍ക്കും അനുവദിക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു 19നു നടക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിനു മുന്നോടിയായാണു പ്രചാരണ ജാഥ.
       ബുധനാഴ്ച രാവിലെ 9.30ന് ചങ്ങനാശേരിയില്‍ സംസ്ഥാന സെക്രട്ടറി എം. പ്രക്‌സിസ് ജാഥ ഉദ്ഘാടനം ചെയ്യും. കറുകച്ചാല്‍, പാമ്പാടി, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, കുറവിലങ്ങാട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകുന്നേരം അഞ്ചിനു കടുത്തുരുത്തിയില്‍ സമാപിക്കും. 
        വ്യാഴാഴ്ച വൈക്കം, തലയോലപ്പറമ്പ്, ഏറ്റുമാനൂര്‍, മെഡിക്കല്‍ കോളജ്, നാഗമ്പടം, കളക്ടറേറ്റ്, പിഡബ്‌ള്യുഡി കോംപ്ലക്‌സ്, പോളിടെക്‌നിക്, വയസ്‌കര, മിനി സിവില്‍സ്റ്റേഷന്‍ എന്നീ സ്ഥലങ്ങളില്‍ പര്യടനം നടത്തി വൈകുന്നേരം അഞ്ചിനു തിരുനക്കരയില്‍ സമാപിക്കും.

Sunday, 9 December 2012

അവകാശ പ്രചരണ ജാഥ: കുറവിലങ്ങാടും കടുത്തുരുത്തിയിലും 12­-ന് സ്വീകരണം

കുറവിലങ്ങാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി. അസ്സോസിയേഷന്‍ ജില്ലാ തലങ്ങളില്‍ സംഘടിപ്പിക്കുന്ന അവകാശ പ്രചരണ ജാഥയ്ക്ക് 12-ന് കുറവിലങ്ങാടും കടുത്തുരുത്തിയിലും സ്വീകരണം നല്‍കും. 
      ബുധനാഴ്ച വൈകിട്ട് 4.30-ന് കുറവിലങ്ങാട് മിനി സിവില്‍ സ്റ്റേഷനിലാണ് സ്വീകരണം നല്‍കുക. 5-ന് കടുത്തുരുത്തി സെന്‍ട്രല്‍ കവലയില്‍ പൊതു സമ്മേളനത്തോടെ ആദ്യ ദിവസത്തെ പര്യടനം അവസാനിക്കും.
        ജില്ലാ പ്രസിഡണ്ട് ബി. മോഹനചന്ദ്രനാണ് ജാഥാ ക്യാപ്റ്റന്‍. സെക്രട്ടറി രഞ്ജു കെ.മാത്യു വൈസ് ക്യാപ്റ്റനും. 13-ന് ജാഥ സമാപിക്കും.

സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കും

കടുത്തുരുത്തി: ജീവനക്കാരുടെ അര്‍ഹമായ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി. അസ്സോസിയേഷന്‍ സംസ്ഥാന കമ്മിറ്റി 19-ന് സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കന്നതിന് കടുത്തുരുത്തി ബ്രാഞ്ച് കമ്മിറ്റി തീരുമാനിച്ചു. 20 -ലെറെ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. രാവിലെ 6-ന് യാത്ര തിരിക്കും സംഘം.
         യോഗത്തില്‍ ബ്രാഞ്ച് പ്രസിഡണ്ട് കെ.എന്‍. ശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ടി. ബാബു, സംസ്ഥാന കൗണ്‍സിലംഗം രാജീവന്‍, ജില്ലാ കൗണ്‍സിലംഗം ജി. പ്രകാശ്, ട്രഷറര്‍ സഞ്ജയ് എസ് നായര്‍, ജോയിന്റ് സെക്രട്ടറി ജി. ശ്രീഹരി എന്നിവര്‍ പ്രസംഗിച്ചു. 

       അവകാശ പ്രചരണ ജാഥയുമായി എത്തുന്ന ജില്ലാ പ്രസിഡണ്ട് ബി. മോഹന ചന്ദ്രനെ കുറവിലങ്ങാടും കടുത്തുരുത്തിയിലും നോട്ട് മാല നല്‍കി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

സ്ഥലം മാറ്റ­ത്തിന് നിയ­മാ­നു­സൃത ചട്ടങ്ങള്‍ വേണം - കോട്ടാ­ത്തല മോഹ­നന്‍

കടു­ത്തു­രുത്തി: സംസ്ഥാന ജീവ­ന­ക്കാര്‍ക്കും കേന്ദ്ര­സര്‍ക്കാര്‍ ജീവ­ന­ക്കാ­രുടെ തുല്യ വേത­നവും 60 വയസ്സ് പെന്‍ഷന്‍ പ്രായവും അനു­വ­ദിക്കണമെന്ന ആവ­ശ്യ­വു­മായി എന്‍.­ജി.­ഒ. അസോ­സി­യേ­ഷന്‍ സമരം ആരം­ഭി­ക്കു­മെന്ന് സംസ്ഥാന പ്രസി­ഡണ്ട് കോട്ടാ­ത്തല മോഹ­നന്‍ പറ­ഞ്ഞു. കടു­ത്തു­രുത്തി ബ്രാഞ്ചിന്റെ ഉദ്ഘാ­ടനം നിര്‍വ്വ­ഹി­ക്കു­ക­യായിരു­ന്നു. സ്ഥലം മാറ്റ­ത്തിന് നിയ­മാ­നു­സൃത ചട്ടങ്ങള്‍ വേണം. ഇതി­നായി ബില്‍ കൊണ്ടു­വ­ര­ണം. ചില ഘടക കക്ഷി നേതാ­ക്ക­ളുടെ പെരു­മാ­റ്റ­മാണ് ഇത്ത­ര­മൊരു ആവ­ശ്യ­ത്തിന് പിന്നി­ലെന്നും കോട്ട­ത്തല കൂട്ടി ചേര്‍ത്തു. ജില്ലാ പ്രസി­ഡണ്ട് ബി. മോഹനചന്ദ്രന്‍ അദ്ധ്യ­ക്ഷത വഹി­ച്ചു. 
        
എന്‍.­ജി.­ഒ. അസോ­സി­യേ­ഷന്‍ കടു­ത്തു­രുത്തി ബ്രാഞ്ചിന്റെ ഉദ്ഘാ­ടനം സംസ്ഥാന പ്രസി­ഡണ്ട് കോട്ടാ­ത്തല മോഹ­നന്‍ നിര്‍വ്വ­ഹി­ക്കു­­ന്നു. ജില്ലാ പ്രസി­ഡണ്ട് ബി. മോഹനചന്ദ്രന്‍, സെക്ര­ട്ടറി രജ്ഞു കെ.മാത്യു എന്നി­വര്‍ സമീ­പം.
സംസ്ഥാന വൈസ് പ്രസി­ഡണ്ട് ബാബു രാജ്, സെക്ര­ട്ടറി എം.ഡി.അര്‍ജ്ജു­നന്‍, കെ.പി.­സി.­സി. മെമ്പര്‍ എ.എം. ജോസ­ഫ്, ബ്ലോക്ക് പ്രസി­ഡണ്ട് വി.എം. പോള്‍, ജില്ലാ സെക്ര­ട്ടറി രഞ്ജു കെ.മാ­ത്യു, ബ്രാഞ്ച് പ്രസി­ഡണ്ട് കെ.എന്‍. ശങ്ക­ര­പ്പി­ള്ള, സെക്ര­ട്ടറി സഞ്ജയ് എസ്. നായര്‍, ട്രഷ­റര്‍ അജി കുര്യന്‍, കെ.ജി.­ഒ.യു ജില്ലാ പ്രസി­ഡണ്ട് ആര്‍.­ഹ­രി, അസോ­സി­യേ­ഷന്‍ ഭാര­വാ­ഹി­ക­ളായ വി.ഐ. അബ്ദുള്‍ കരിം, ബിനു അബ്രാ­ഹം, ഗിരിജാ ജോജി, പി.എം. നസീര്‍, കെ.ശ­ബ­രീ­നാ­ഥ്, ടി.ആ­ര്‍.­പു­ഷ്പ, ആര്‍.­കൃ­ഷ്ണ­കു­മാര്‍, സതീഷ് ജോര്‍ജ്, റോജന്‍ മാത്യു, പി.ടി. ബാബു, ജി. പ്രകാശ്, കെ.ആര്‍.­ഗം­ഗാ­ധ­രന്‍ പിള്ള, ജോസഫ് മാത്യു, ജോണ്‍സണ്‍ മേലേ­തില്‍, ­സാബു ജോസ­ഫ്, പി.വി. അജ­യന്‍, സോജോ തോമ­സ്, ടി.വി.­രാ­ജീ­വന്‍, ബിനോയ് മാത്യു, ദിലീ­പ്, മോഹന്‍ സി. ചെറി­യാന്‍, എന്‍.­വി. അജ­യ­കു­മാര്‍ എന്നി­വര്‍ പ്രസം­ഗി­ച്ചു.