Wednesday, 23 January 2013

പഞ്ചായത്തുകളില്‍ 1,854 അധിക തസ്തികകള്‍

Friday, May 16, 2025 തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്തുകളില്‍ 1,854 അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സാമ്പത്തികഭദ്രതയുള്ള 864 ഗ്രാമപഞ്ചായത്തുകളില്‍ അസിസ്റ്റന്റ് സെക്രട്ടറിമാരുടെ പുതിയ തസ്തികകളും അനുവദിക്കുമെന്നു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
         ഒരു പഞ്ചായത്തിന് ഒന്ന് എന്ന കണക്കില്‍ 990 എല്‍ഡി ക്ലാര്‍ക്ക് തസ്തികകളാണു പഞ്ചായത്തുകളില്‍ അധികമായി ഏര്‍പ്പെടുത്തുന്നത്. ജീവനക്കാരുടെ അഭാവം പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുവെന്ന പഞ്ചായത്ത് മന്ത്രി എം.കെ. മുനീര്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതിയെത്തുടര്‍ന്നാണ് അധിക തസ്തികകള്‍ സൃഷ്ടിച്ചത്. അസിസന്റ് സെക്രട്ടറിമാരുടെ തസ്തിക സാമ്പത്തികഭദ്രതയുള്ള പഞ്ചായത്തുകളില്‍ മാത്രം അനുവദിച്ചത് ഇവര്‍ക്കു ശമ്പളം നല്‍കേണ്ടത് അതതു തദ്ദേശ സ്ഥാപനങ്ങളായതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
     സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളജുകളില്‍ 102 അധ്യാപക തസ്തികകള്‍ അനുവദിച്ചു. 66 പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. 36 പോസ്റ്റുകളില്‍ പുനര്‍വിന്യാസം വഴി ഒഴിവുകള്‍ നികത്തും. ഇതോടെ സംസ്ഥാനത്തെ എന്‍ജിനിയറിംഗ് കോളജുകളില്‍ എഐസിടിഇ തീരുമാനപ്രകാരമുള്ള 100 ശതമാനം തസ്തികകളും പൂര്‍ത്തിയായതായി ഉമ്മന്‍ചാണ്ടി അറിയിച്ചു.
          ഷൊര്‍ണൂര്‍ പ്രിന്റിംഗ് ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടിനോടനുബന്ധിച്ചുള്ള പോളിടെക്‌നിക്കിന് ആറ് അധ്യാപക തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിനു കംപ്യൂട്ടറൈസ്ഡ് വാഹന പരിശോധനാ കേന്ദ്രവും കംപ്യൂട്ടറൈസ്ഡ് ഡ്രൈവര്‍ ടെസ്റ്റിംഗ് ട്രാക്കും സ്ഥാപിക്കാന്‍ തിരുവനന്തപുരം മുട്ടത്തറയില്‍ ഒരു ഏക്കര്‍ സ്ഥലം അനുവദിച്ചു. കോതമംഗലം കരൂര്‍ തോടിനു പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കാനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2.45 കോടി രൂപ അനുവദിച്ചു. കാസര്‍ഗോഡ് ചെറുവത്തൂര്‍ പനയ്ക്കാപ്പുഴയുടെ സംരക്ഷണത്തിനും പുനരുദ്ധാരണ പ്രവര്‍ത്തനത്തിനുമായി 1.85 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Monday, 21 January 2013

മോട്ടോര്‍ വാഹനവകുപ്പില്‍ അധിക തസ്തികകള്‍ സൃഷ്ടിക്കണം- കോട്ടാത്തല മോഹനന്‍

Friday, May 16, 2025 തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പില്‍ ജോലിഭാരത്തിനനുസരിച്ച് തസ്തികകള്‍ സൃഷ്ടിക്കണമെന്ന് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനന്‍ ആവശ്യപ്പെട്ടു. 1977 നുശേഷം മോട്ടോര്‍വാഹന വകുപ്പില്‍ മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ ഒരു തസ്തികപോലും സൃഷ്ടിച്ചിട്ടില്ല. വാഹനങ്ങളുടെ എണ്ണമാകട്ടെ 77 നെ അപേക്ഷിച്ച് പതിന്മടങ്ങ് വര്‍ധിച്ചു. ഇപ്പോള്‍ വാഹനങ്ങളുടെ എണ്ണം 75 ലക്ഷം കവിഞ്ഞു.

         നികുതി കുടിശിക ഇനത്തില്‍ പിരിച്ചെടുക്കാനുള്ളതു കോടിക്കണക്കിനു രൂപയാണ്. ജീവനക്കാരുടെ കുറവ് നിമിത്തം ഇതു പിരിച്ചെടുക്കാന്‍ സാധിക്കുന്നില്ല. രണ്ടായിരത്തിലധികം ക്ലെറിക്കല്‍ ജീവനക്കാര്‍ വേണ്ടിടത്ത് 614 ജീവനക്കാര്‍ മാത്രമാണു സംസ്ഥാനത്തൊട്ടാകെയുള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് ജോലിയുടെ തുടര്‍നടപടികള്‍ മുഴുവന്‍ ചെയ്യേണ്ടതു ക്ലറിക്കല്‍ ജീവനക്കാരാണ്. എന്നാല്‍, എന്‍ഫോഴ്‌സ്‌മെന്റ് ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ചപ്പോള്‍ ക്ലറിക്കല്‍ ജീവനക്കാരുടെ ഒരു തസ്തികപോലും സൃഷ്ടിച്ചില്ല.

         ഫാസ്റ്റ് ട്രാക്ക് കൗണ്ടറുകള്‍ ആരംഭിച്ചപ്പോള്‍ ഒരു മിനിസ്റ്റീരിയല്‍ തസ്തികപോലും സൃഷ്ടിച്ചിട്ടില്ല. ഫാസ്റ്റ് ട്രാക്ക് കൗണ്ടറിന്റെ മുഴുവന്‍ ജോലികളും ചെയ്യേണ്ടത് ക്ലാര്‍ക്കും സൂപ്രണ്ടുമാരുമാണ്. അധിക ജോലിഭാരം ഒരു പരിധിവരെയെങ്കിലും ലഘൂകരിക്കുന്നതിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടു സംഘടന ധനകാര്യമന്ത്രിക്കു നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നു കോട്ടാത്തല മോഹനന്‍ ചൂണ്ടിക്കാട്ടി.

Saturday, 12 January 2013

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി മാര്‍ഗരേഖ അവസാന ഘട്ടത്തില്‍; കുടുംബ പെന്‍ഷന്‍ ഉറപ്പാക്കും


കടുത്തുരുത്തി: സംസ്ഥാനത്തു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിതര്‍ക്കുള്ള കുടുംബ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ നടപ്പാക്കും. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി സംബന്ധിച്ചു ധനവകുപ്പു തയാറാക്കുന്ന പ്രത്യേക മാര്‍ഗരേഖ അവസാനഘട്ടത്തിലാണ്. ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു പിടിക്കുന്ന തുകയുടെ നിശ്ചിത ശതമാനം കുടുംബ പെന്‍ഷനുവേണ്ടി മാറ്റിവയ്ക്കും. ജീവനക്കാരില്‍നിന്ന് ഈടാക്കുന്ന തുകയുടെ 40 ശതമാനമാണു പെന്‍ഷനു നീക്കിവയ്ക്കുന്നത്.

ജീവനക്കാരന്‍ സര്‍വീസില്‍നിന്നു വിരമിക്കുമ്പോള്‍ 60 ശതമാനം തുക കമ്യൂട്ട് ചെയ്യാന്‍ അനുവദിക്കും. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയിട്ടുള്ള മറ്റു സംസ്ഥാനങ്ങളില്‍ വിരമിക്കുമ്പോള്‍ 40 ശതമാനം തുകമാത്രമാണ് ഇത്തരത്തില്‍ നല്‍കുന്നത്. ഇതോടൊപ്പം മിനിമം പെന്‍ഷനും നട പ്പാക്കും. കേന്ദ്ര സര്‍ക്കാര്‍ പാസാക്കുന്ന പിഎഫ്ആര്‍ഡിഎ ബില്ലിന്റെ അടിസ്ഥാനത്തിലാണു മാര്‍ഗരേഖ തയാറാക്കുന്നത്.

ഫണ്ട് നിക്ഷേപിക്കാനുള്ള പൂര്‍ണ അധികാരം ജീവനക്കാരനു നല്‍കും. ഫണ്ട് മാനേജേഴ്‌സിനെ തീരുമാനിക്കാനുള്ള അവകാശം ജീവനക്കാര്‍ക്ക് എഴുതി നല്‍കാം. നാഷണല്‍ സെക്യൂരിറ്റീസ് ലിമിറ്റഡിനാകും ഫണ്ട് കൈകാര്യം ചെയ്യുന്നതിന്റെ ചുമതല. സുരക്ഷിതം, ആദായകരം, സുരക്ഷിതവും ആദായകരവും എന്നിങ്ങനെ മൂന്നു തരം നിക്ഷേപമാര്‍ഗങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ ഫണ്ടുകള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെയും വാണിജ്യ ബാങ്കുകളുടെയും ഫണ്ടുകള്‍ എന്നിവയാണു സുരക്ഷിതവും ആദായകരവും ആയി കണക്കാക്കപ്പെടുന്നത്. സ്വകാര്യമേഖലയിലെ നിക്ഷേപം ആദായകരം എന്ന വിഭാഗത്തില്‍ പെടുന്നു. ഏതില്‍ നിക്ഷേപിക്കാമെന്നു ജീവനക്കാരനു തീരുമാ നിക്കാം

ജീവ­ന­ക്കാ­രുടെ സമരം: ഹാജര്‍ നില­യില്‍ വലിയ മുന്നേറ്റം

Friday, May 16, 2025 കുറവിലങ്ങാട്: ജീവനക്കാരുടെ സമരത്തിന്റെ നാലാം ദിനത്തില്‍ കുറ­വി­ല­ങ്ങാട് മേഖ­ല­യിലെ സര്‍ക്കാര്‍ ആഫീ­സു­ക­ളിലെ ഹാജര്‍ നില­യില്‍ വന്‍ മുന്നേറ്റം. സമ­ര­ രം­ഗത്ത് 10 ശത­മാ­ന­ത്തില്‍ താഴെ മാത്രം പേരാ­ണി­പ്പോള്‍ ഉള്ള­ത്.
         സര്‍ക്കാര്‍ ഓഫീസുക­ളില്‍ സാധരണക്കാര്‍ നേരിട്ട് ഇടപെടുന്ന ഗ്രാമ പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍ അടക്കമുള്ളവയുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കായി. ഇതു­കൊണ്ട് തന്നെ ജനത്തിന് കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല.
        കുറ­വി­ല­ങ്ങാട് വില്ലേജ് ആഫീ­സര്‍ സമരം ഉപേ­ക്ഷിച്ച് വെള്ളി­യാഴ്ച മുതല്‍ ജോലി­ക്കെ­ത്തി. കാണ­ക്കാരി ഗ്രാമ പഞ്ചാ­യ­ത്തില്‍ വെള്ളി­യാഴ്ച പണി­മു­ടക്ക് ഉപേ­ക്ഷി­ച്ചെ­ത്തി­യ­വര്‍ 6 പേരാ­ണ്. കാണ­ക്കാരി ഗവ. ഹയര്‍ സെക്ക­ണ്ടറി സ്‌ക്കൂളില്‍ 8 പേര് വെള്ളി­യാഴ്ച സമരം ഉപേ­ക്ഷി­ച്ച­വ­രില്‍ പെടു­ന്നു. ഉഴ­വൂര്‍ ബ്ലോക്ക് പഞ്ചാ­യത്ത് ഓഫീ­സില്‍ 2 പേര് വെള്ളി­യാഴ്ച സമരം ഉപേ­ക്ഷി­ച്ചു. വെളി­യ­ന്നൂര്‍ ഗ്രാമ പഞ്ചാ­യ­ത്തില്‍ 3 പേര്‍ വെള്ളി­യാഴ്ച പണി­മു­ട­ക്കില്‍ നിന്നും പിന്മാ­റി.
    മര­ങ്ങാ­ട്ടു­പി­ള്ളി, വെളി­യ­ന്നൂര്‍, കട­പ്ലാറ്റം പ്രദേ­ശ­ങ്ങള്‍ ഉള്‍ക്കൊ­ള്ളുന്ന രാമ­പുരം സര്‍ക്കിള്‍ ആഫീസ് പരി­ധി­യില്‍ 90 ശത­മാ­ന­ത്തോളം പേരും ജോലിക്ക് ഹാജ­രാ­കു­ന്ന­തായി അധി­കൃ­തര്‍ പറ­യു­ന്നു. ഇതില്‍ 4 ശത­മാനം പേര്‍ വെള്ളി­യാഴ്ച പണി­മു­ടക്ക് അവ­സാ­നി­പ്പി­ച്ച­വ­രാ­ണ്.

Thursday, 10 January 2013

ജീവ­ന­ക്കാ­രുടെ സമരം: ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്

Friday, May 16, 2025 കുറവിലങ്ങാട്: ജീവനക്കാരുടെ സമരം മൂന്നാം ദിനം പിന്നിട്ടപ്പോഴേക്കും കുറ­വി­ല­ങ്ങാട് മേഖലയിലെ സര്‍ക്കാര്‍ ഓഫീസുക­ളില്‍ സാധരണക്കാര്‍ നേരിട്ട് ഇടപെടുന്ന ഗ്രാമ പഞ്ചായത്ത് ഓഫീസുകള്‍ അടക്കമുള്ളവയുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കായി. ഗ്രാമ പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിക്കാത്തതുകൊണ്ടു തന്നെ ജനത്തിന് കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല.
        11 ജീവനക്കാരുള്ള കടപ്ലാമറ്റം ഗ്രാമ പഞ്ചായത്തില്‍ 11 പേരും ജോലിക്കെത്തുന്നു, 13 പേരുള്ള കുറവിലങ്ങാടും 11 പേരുള്ള മരങ്ങാട്ടുപിള്ളിയിലും ഓരോരുത്തര്‍ മാത്രമാണ് പണിമുടക്കുന്നത്. 14 പേരുള്ള ഉഴവൂരില്‍ 2 പേരും 9 പേരുള്ള വെളിയന്നൂരില്‍ 4 പേരും പണിമുടക്കിലാണ്.

ജീവ­ന­ക്കാ­രുടെ സമരം: ഹാജര്‍ നില­യില്‍ നേരിയ പുരോ­ഗതി

Friday, May 16, 2025 കുറവിലങ്ങാട്: സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിന്റെ രണ്ടാം ദിനം കുറ­വി­ല­ങ്ങാട് മേഖലയിലെ സര്‍ക്കാര്‍ ഓഫീസുക­ളില്‍ ഹാജര്‍ നില­യില്‍ നേരിയ പുരോ­ഗതി അനു­ഭ­വ­പ്പെ­ട്ടു. ആദ്യ ദിന­ത്തിലെ ബസ് സമരം ജീവ­ന­ക്കാ­രെയും സാധാ­ര­ണ­ക്കാ­രെയും ഒരു പോലെ ബാധി­ച്ചെ­ങ്കില്‍ ബുധ­നാഴ്ച മുതല്‍ ഓഫീ­സു­ക­ളുടെ പ്രവര്‍ത്തനം സാധ­രണ പോലെ നട­ന്നു.
         കുറ­വി­ല­ങ്ങാട് പൊതുമരാ­മത്ത് സെക്ഷനു കീഴില്‍ കോഴാ കവല വിക­സനം അട­ക്ക­മുള്ള വേല­കള്‍ നട­ന്നു. അര­മ­ണി­ക്കൂര്‍ താമ­സിച്ച് ഉഴ­വൂര്‍ പഞ്ചാ­യത്ത് ഓഫീ­സി­ലെ­ത്തിയ ജീവ­ന­ക്കാ­രനെ ജോലി­യില്‍ പ്രവേ­ശി­ക്കാന്‍ സെക്ര­ട്ടറി സമ്മ­തി­ക്കാ­തി­രു­ന്നത് ചെറിയ തര്‍ക്ക­ത്തിന് ഇട­യാ­ക്കി. എന്‍.­ജി.ഒ. അസോ­സി­യേ­ഷന്‍ ഭാര­വാ­ഹി­ക­ളായ കെ.എന്‍. ശങ്ക­ര­പി­ള്ള, പി.ടി. ബാബു എന്നി­വ­രുടെ ഇട­പെ­ട­ലിനെ തുടര്‍ന്നാണ് ഹാജര്‍ രേഖ­പ്പെ­ടു­ത്താന്‍ അനു­വ­ദി­ച്ച­ത്. എന്നാല്‍ സമരം മേഖ­ല­യില്‍ വിജ­യ­മാ­ണെന്ന നില­പാ­ടി­ലാണ് സമ­രാ­നു­കൂ­ലി­ക­ളു­ടേ­ത്.

സമരം കാര്യമായി ബാധിച്ചില്ല

Friday, May 16, 2025 കുറവിലങ്ങാട്: മേഖലയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ഓഫീസ് പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചില്ല. കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത്, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയ ആഫീസുകളില്‍ 90 ശതമാനത്തിലധികം പേര്‍ ജോലിക്ക് ഹാജരായി. കുറവിലങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ 50 ശതമാനത്തോളം പേര്‍ ജോലിക്കെത്തി. ഇവിടെ തന്നെ പ്രവര്‍ത്തിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ 90 ശതമാനത്തോളം പേരും ഹാജരായി. എല്‍.എസ്.ജി.ഡി. സെക്ഷന്‍ ആഫിസിന്റെ സ്ഥിതിയും മറിച്ചല്ല.
         സ്വകാര്യ ബസുകള്‍ക്കൊപ്പം കെ.എസ്.ആര്‍.ടി.സി.യിലെ ഒരു വിഭാഗവും പണിമുടക്കിയത് ജീവനക്കാരുടെ യാത്രയെ സാരമായി ബാധിച്ചു. എങ്കിലും കിലോമീറ്ററുകള്‍ ദൂരെ നിന്നും പോലും ടാക്‌സി വാഹനങ്ങളെ ആശ്രയിച്ച് ജോലിക്കെത്തിയവരുണ്ട്.
              കഴിഞ്ഞ ദിവസങ്ങളില്‍ സമരാനുകൂലികള്‍ കുറവിലങ്ങാട് പഞ്ചായത്ത്, ഉഴവൂര്‍ ബ്ലോക്ക് ആഫീസുകളില്‍ പ്രകോപന പരമായ പ്രസംഗം നടത്തിയിരുന്നു. എന്‍.ജി.ഒ. അസോസിയേഷന്റെ അഭ്യര്‍ത്ഥന കൂടി മാനിച്ച് ഈ ഓഫീസുകളില്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
           സമരത്തില്‍ പങ്കെടുക്കുന്നതായി കാണിച്ച് ഓഫീസ് മേധാവിക്ക് കത്തു നല്‍കിയിരുന്നവരില്‍ പലരും പിന്‍വലിഞ്ഞ് ചൊവ്വാഴ്ച തന്നെ ജോലിക്ക് ഹാജരായി. എങ്ങും ഓഫീസ് തുറക്കാതിരുന്നില്ല. അനിഷ്ട സംഭവങ്ങളും ഉണ്ടായില്ല.