Saturday, 12 January 2013

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി മാര്‍ഗരേഖ അവസാന ഘട്ടത്തില്‍; കുടുംബ പെന്‍ഷന്‍ ഉറപ്പാക്കും


കടുത്തുരുത്തി: സംസ്ഥാനത്തു പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിതര്‍ക്കുള്ള കുടുംബ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ നടപ്പാക്കും. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി സംബന്ധിച്ചു ധനവകുപ്പു തയാറാക്കുന്ന പ്രത്യേക മാര്‍ഗരേഖ അവസാനഘട്ടത്തിലാണ്. ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു പിടിക്കുന്ന തുകയുടെ നിശ്ചിത ശതമാനം കുടുംബ പെന്‍ഷനുവേണ്ടി മാറ്റിവയ്ക്കും. ജീവനക്കാരില്‍നിന്ന് ഈടാക്കുന്ന തുകയുടെ 40 ശതമാനമാണു പെന്‍ഷനു നീക്കിവയ്ക്കുന്നത്.

ജീവനക്കാരന്‍ സര്‍വീസില്‍നിന്നു വിരമിക്കുമ്പോള്‍ 60 ശതമാനം തുക കമ്യൂട്ട് ചെയ്യാന്‍ അനുവദിക്കും. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയിട്ടുള്ള മറ്റു സംസ്ഥാനങ്ങളില്‍ വിരമിക്കുമ്പോള്‍ 40 ശതമാനം തുകമാത്രമാണ് ഇത്തരത്തില്‍ നല്‍കുന്നത്. ഇതോടൊപ്പം മിനിമം പെന്‍ഷനും നട പ്പാക്കും. കേന്ദ്ര സര്‍ക്കാര്‍ പാസാക്കുന്ന പിഎഫ്ആര്‍ഡിഎ ബില്ലിന്റെ അടിസ്ഥാനത്തിലാണു മാര്‍ഗരേഖ തയാറാക്കുന്നത്.

ഫണ്ട് നിക്ഷേപിക്കാനുള്ള പൂര്‍ണ അധികാരം ജീവനക്കാരനു നല്‍കും. ഫണ്ട് മാനേജേഴ്‌സിനെ തീരുമാനിക്കാനുള്ള അവകാശം ജീവനക്കാര്‍ക്ക് എഴുതി നല്‍കാം. നാഷണല്‍ സെക്യൂരിറ്റീസ് ലിമിറ്റഡിനാകും ഫണ്ട് കൈകാര്യം ചെയ്യുന്നതിന്റെ ചുമതല. സുരക്ഷിതം, ആദായകരം, സുരക്ഷിതവും ആദായകരവും എന്നിങ്ങനെ മൂന്നു തരം നിക്ഷേപമാര്‍ഗങ്ങള്‍ ഉണ്ടാകും. സര്‍ക്കാര്‍ ഫണ്ടുകള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെയും വാണിജ്യ ബാങ്കുകളുടെയും ഫണ്ടുകള്‍ എന്നിവയാണു സുരക്ഷിതവും ആദായകരവും ആയി കണക്കാക്കപ്പെടുന്നത്. സ്വകാര്യമേഖലയിലെ നിക്ഷേപം ആദായകരം എന്ന വിഭാഗത്തില്‍ പെടുന്നു. ഏതില്‍ നിക്ഷേപിക്കാമെന്നു ജീവനക്കാരനു തീരുമാ നിക്കാം

No comments: